Monday, September 21, 2009

azheekode

കോയമ്പത്തൂര്‍: ലോകസംസ്‌കാരത്തിലേക്ക്‌ ഹിമാലയന്‍സംഭാവനകള്‍ നല്‌കിയ ചരിത്രമുള്ള ഇന്ത്യ ഇന്ന്‌ ഭിക്ഷാപാത്രംനീട്ടി നിത്യച്ചെലവിന്‌ പണം ഇരന്നുവാങ്ങുന്ന രാജ്യമായി മാറിയിരിക്കയാണെന്ന്‌ സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു. 2000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എല്ലാം അങ്ങോട്ടുകൊടുക്കുന്ന പാരമ്പര്യമായിരുന്നു ഇന്ത്യയുടേത്‌. എന്നാല്‍ ഇന്ന്‌ ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയിലേറെയും ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണ്‌. സ്വാതന്ത്ര്യംകിട്ടി അറുപതിലേറെ വര്‍ഷം കഴിഞ്ഞുള്ള സ്ഥിതിയിതാണ്‌. സ്വാതന്ത്ര്യം കിട്ടിയില്ലെങ്കിലും സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമായിരുന്നില്ല -സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു.

കോയമ്പത്തൂരില്‍ കോവൈ കേരളീയസമാജം സംഘടിപ്പിച്ച ഒന്നാംവാര്‍ഷിക ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നിച്ചുനില്‍ക്കുന്ന മലയാളികളെ ഒന്നിപ്പിക്കുന്ന സ്‌നേഹസന്ദേശമാണ്‌ ഓണം. എന്തെല്ലാം കലഹങ്ങളുണ്ടെങ്കിലും ഓണത്തിന്‌ എല്ലാവരും ഒന്നിക്കുന്നു. ഓണമെന്ന വികാരം ഹൃദയത്തില്‍ മുഴങ്ങുന്ന സംഗീതത്തിന്റെ അന്തിമ ഭാഗമാണ്‌. അതിന്റെ സുന്ദര പ്രതിധ്വനി അടുത്ത ഓണംവരെ നിലനില്‍ക്കും. ഓണമെന്ന ആഘോഷത്തിലൂടെ കേരളം നല്‌കിയ സംഭാവനയാണ്‌ മനുഷ്യസമത്വം എന്ന ആശയം. എല്ലാ പ്രതിബന്ധങ്ങളും തരണംചെയ്‌ത്‌ പ്രശ്‌നങ്ങള്‍ വിസ്‌മരിച്ച്‌ സന്തോഷമായിരിക്കണമെന്ന്‌ മാവേലി നമുക്ക്‌ പറഞ്ഞുതരുന്നു.

മനുഷ്യസമത്വസന്ദേശം കൈയില്‍ ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. പലതും നടപ്പിലാക്കാനുള്ള വേദിയായ നിയമസഭയില്‍ പലതും നടപ്പാക്കാതിരിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും അഴീക്കോട്‌ പറഞ്ഞു.

കോയമ്പത്തൂര്‍ എം.പി. പി.ആര്‍.നടരാജന്‍ ആശംസ നേര്‍ന്നു. സംഘടനാ പ്രസിഡന്റ്‌ എന്‍. ജനാര്‍ദനന്‍ അധ്യക്ഷനായി. സെക്രട്ടറി ജി.എസ്‌. മുരളി റിപ്പോര്‍ട്ട്‌ വായിച്ചു. ആഘോഷസമിതി ചെയര്‍മാന്‍ പി. ഗോവിന്ദന്‍, സ്‌മരണികസമിതി ചെയര്‍മാന്‍ പി.പത്മകുമാര്‍, വനിതാവിഭാഗം അധ്യക്ഷ രാധാഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



ee അഴീകോടന്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് സംസയിക്കെണ്ടിയിരിരിക്കുന്നു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ഒരി മാര്‍ക്യാല്‍ സിന്ധാന്ധങ്ങളെയും കൊണ്ടു ഇനിയും രാജ്യം നന്നാക്കാന്‍ നോക്കരുത്, പ്ലീസ് .......

Wednesday, September 16, 2009

Friday, January 09, 2009

ഭാരത സംസ്കാരം

ശാശ്വതമായി ഭാരതീയസംസ്‌കാരം മാത്രം -അക്കിത്തം

കൊല്ലങ്കോട്‌: ലോകത്ത്‌ ശാശ്വതമായി നിലനില്‍ക്കാന്‍ പ്രാപ്‌തമായത്‌ ഭാരതീയസംസ്‌കാരം മാത്രമാണെന്ന്‌ മഹാകവി അക്കിത്തം. എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ അക്കിത്തത്തിന്‌ കൊല്ലങ്കോട്‌ പി. സ്‌മാരക കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സത്യം, സ്‌നേഹം, സൗന്ദര്യം എന്നിവയാണ്‌ ഭാരതീയസംസ്‌കാരത്തിന്റെ അന്തഃസത്തയെന്നും ഭൂമിയില്‍ അതിനെക്കാള്‍ പ്രാധാന്യമുള്ള മറ്റൊന്നുമില്ലെന്നും അക്കിത്തം പറഞ്ഞു.

പി. സ്‌മാരകകേന്ദ്രം പ്രസിഡന്റ്‌ കെ. വാസുദേവന്‍നായരുടെ അധ്യക്ഷതയില്‍ സ്‌നേഹംട്രസ്റ്റ്‌ ചെയര്‍മാന്‍ പി. സുനില്‍ദാസ്‌ അനുഗ്രഹപ്രഭാഷണവും ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു. കവി ഇയ്യങ്കോട്‌ ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. കാളിദാസ്‌ പുതുമന, കെ. വിശ്വം, എന്‍.എം. നൂലേലി, ഷഢാനന്‍ ആനിക്കത്ത്‌, പ്രൊഫ.കെ. ശശികുമാര്‍, കെ. സുബ്രഹ്മണ്യന്‍, കെ. സത്യപാല്‍, പി. കൊച്ചപ്പന്‍, നെന്മേനി വേലായുധന്‍, വിശ്വനാഥക്കുറുപ്പ്‌, അമ്പിളി തുടങ്ങിയവര്‍ പ്രസംഗിച്ചു. അക്കിത്തത്തിന്റെ കവിത നയനന്‍ നന്ദിയോട്‌ ആലപിച്ചു. കൊല്ലങ്കോട്ടെ വിവിധ സംഘടനകള്‍ക്കുവേണ്ടി കവിയെ പൊന്നാട അണിയിച്ചു. കൊല്ലങ്കോടിന്റെ ചരിത്രാംശങ്ങള്‍ ഉള്‍പ്പെടുത്തി മാതൃഭൂമി പുറത്തിറക്കിയ ആറാട്ട്‌ ഉത്സവപ്പതിപ്പ്‌ കൊല്ലങ്കോട്‌ പബ്ലിക്‌ലൈബ്രറിയുടെ ഉപഹാരമായി സെക്രട്ടറി കെ. സത്യപാല്‍ കവിക്ക്‌ സമര്‍പ്പിച്ചു.

Tuesday, January 06, 2009

കേരളം സംസ്കാരം

ഘാസ

അനോണിമുസ് പറഞ്ഞ കമന്ടിനോടെ എനിക്ക് യോജിപ്പില്ല കാരണം ഹമാസും പാലസ്തീനും ഈ മുസ്ലിം ബീകരരും എല്ലാം വെറും കരുക്കള്‍ മാത്രമായിരുന്നു. ശ്രീലന്കയില്‍ ഇന്ത്യന്‍ വംസജരായ തമിഴനും ഒരു കരു മാത്രമാണ് ആരുടെ എണ്ണ ചോദ്യത്തിന് ഉത്തരം പടിഞ്ഞാറന്‍ മേലാളന്മാരുടെ എന്ന് മാത്രമെ പറയാന്‍ കഴിയു‌.
ഒന്നു നമ്മള്‍ ഓര്‍ക്കണം ഈ പണമുള്ളവന്‍ ആര്‍ക്കെതെരെയാണ് പടയെടുക്കുന്നത് ചെറിയ ചെറിയ ബലമില്ലാത്ത രാജ്യങ്ങള്‍ക്ക് നേരെ. ഒരു സെപ്റ്റംബര്‍ !! ,അമേരിക അഫ്ഗാനിസ്ഥാനെ ആക്രമിച്ചു ഇറാക്കിനെ ആക്രമിച്ചു ആരോടും ചോതിച്ച്ചില്ല പക്ഷെ പാകിസ്താനില്‍നിന്നും ഒരു ചില ഭീകരവാദികള്‍ ഇന്ത്യയില്‍ കൊലവിളി നടത്തിയപ്പോള്‍ upadaesangalumaayi റൈസ് ഓടിയെത്തി എന്തിന്. തുല്യ സക്തികള്‍ ആഎട്ടുമുട്ടിയാല്‍ നമുക്കു അതില്‍ നിന്നും ഒന്നും കിട്ടില്ല എന്ന യാതര്‍ത്ത്ത്യം.
ഇസ്രായേലിനു തന്റെ പ്രജകളെ രക്ഷിക്കാന്‍ അവകാസമുണ്ട് .സമ്മതിക്കുന്നു , ഒന്നും അറിയാത്ത പിന്ഞുകുഞ്ഞുങ്ങളെ കൊന്നോടുക്കിക്കൊന്ടു വേണോ അത് .ഹമ്മസിന്റെ കയ്യിലുള്ള ആയുധങ്ങള്‍ എല്ലാം ആരാണ് അവര്ക്കു വിറ്റത്‌ ആദ്യംavarodu yudham cheyyatte .
ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തന്നെ പറയട്ടെ
ഇന്ത്യ ആദ്യമായിട്ടല്ല യുദ്ധവും ഭീകരവാദവും ഭൂകന്ബവും വെള്ളപ്പൊക്കവും എല്ലാം കാണുന്നത്
പണ്ടു പണ്ടു മുഘല്‍ വംസകാലം മുതലേ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നവരാന് .
ഇന്ത്യക്കിന്നവസ്യം നല്ല അയല്‍ക്കാരെയാണ് .അത് സ്വയം നേടിയെടുക്കാന്‍ ശ്രമിക്കണം . സ്വന്തം മതിലില്‍ പറ്റിയിരിക്കുന്ന പായല്‍ പരിചെടുക്കുന്നതിനോടൊപ്പം തന്നെ അയല്‍ക്കരനോടും അവന്റെ ഭാഗത്തുള്ള പായലും പരിച്ചുകലയാന്‍ ഉപധേസിക്കണം എങ്കില്‍ മാതൃമേ രണ്ടു വീട്ടുകാര്‍ക്കുമിടയില്‍ ഒരു നല്ല മതില്‍ ഉണ്ടാക്കാന്‍ സാധിക്കു‌ .
സ്നേഹത്തിന്റെ ഭാഷ
ആദ്യം
ലോകം മാറിക്കൊണ്ടിരിക്കുന്നു
ഏറ്റവും കു‌ടുതല്‍ പട്ടിനിക്കാരുള്ളത് ഇന്ത്യയിലല്ല
പടിഞ്ഞാറന്‍ രാജ്യങ്ങളിലാണ്
വെറും വയറുമായി പിരന്നവന് വെറും ചോറ് അമൃതാണ്
മുഴു വയറുമായി പിരന്നവന് വെറും ചോറ് ചിലപ്പോള്‍ സോറി എപ്പോളും വിഷം പോലെ
ഇന്ത്യയും ചൈനയും പൈതൃകമുള്ള രാഷ്ട്രങ്ങളാണ്
അമേരിക പല രാജ്യക്കാരുടെ ഒരു കു‌ട്ടായ്മ മാത്രുമാണ്.

Monday, January 05, 2009

നാം e



നാം എവിടെ ?.

ഞങ്ങള്‍ ഒറ്റക്കെട്ടാണ് , ഞങ്ങളെ തൊട്ടാല്‍ അക്കളി തീക്കളി

കേട്ടു മതിയായ പഴയ മുദ്രാവാക്യം

തൊട്ടപ്പോള്‍

തീയോടാനപ്പാ കളി

ഹ്ജാനില്ലപ്പാ

gasa

ഘാസ

നീ നിന്നെപോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞ യേശുവിന്റെ ജന്മനാടിന്റെ ഒരു വിധിയെ .........
എല്ലാം ചെയ്തു കഴിഞ്ഞിട്ട് ഒരു കുര്‍ബാന കൊള്ളാം .
പാപം ചെയ്തവര്‍ കല്ലെറിയട്ടെ ....

Thursday, January 01, 2009

വാളെടുത്ത്തവന്‍.......

ഇസ്രയേല്‍ പാലസ്തീനെ ആക്രമിച്ചുകൊണ്ടിരിക്കുന്നു
അമേരിക്ക പിന്താങ്ങുന്നു
ഒരു കാലത്തു ഏഷ്യന്‍ രാജ്യങ്ങളില്‍ തീവ്രവാദം വളര്‍ത്താന്‍ എല്ലാവിധ സഹായവും കൊടുത്തവര്‍ക്ക് ഇപ്പോള്‍ തിരിച്ചടി തീവ്രവാദം വഴി തന്നെ ലഭിക്കുന്നു
ഇതല്ലേ സത്യം
ഇന്ത്യയില്‍ ,പാകിസ്ഥാനില്‍ ,ശ്രീലന്കയില്‍ , തായിലണ്ടില്‍, ഇന്ടോനസിയില്‍ ,വിഘടനവാധികള്‍ക്ക് എല്ലാ സഹായവും കൊടുത്തവര്‍ ആരെന്നു എല്ലാവര്ക്കും അറിയും
ഇന്ത്യയില്‍ ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ചു ചോര കുടിച്ച ആ കുറുക്കന്‍ ,
ശ്രീലന്കയില്‍ തമിഴനെയും ബുദ്ധ മതക്കരനെയും അടിപ്പിക്കുന്ന ,
ഇന്ടോനസിയില്‍ ഒരു ചറിയ രാജ്യം തന്നെ ഉണ്ടാക്കിയ ,
തായിലന്റുകാരനെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉണ്ടാക്കിയവര്‍
താന്‍ പോരിമ കാണിച്ചു കൊണ്ടിരിക്കുന്നു .
പോപ്പ് പറയുന്നു യുദ്ധം നിര്‍ത്താന്‍ , ക്രിസ്ത്യാനി യുദ്ധം ചെയ്യുന്നു ഇസ്ലാമിനെതിരെ
ഇതെവിടെ ചെന്നവസാനിക്കും.

പുതുവര്‍ഷം







പുതുവര്‍ഷത്തില്‍ ആദ്യം കേട്ട വാര്‍ത്ത വളരെ സന്കടമുണ്ടാക്കി



തായിലാണ്ടില്‍ ആഘോഷത്തില്‍ തീ പടര്‍ന്നു 66 പേര്‍ മരിച്ചു .



ലോകം മുഴുവന്‍ ഒരുതരം നിച്ചലാവസ്ത്തയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ ആത്മവിശ്വാസം നേടുന്നതിനു വേണ്ടിയുള്ള ഇത്തരം ചെറിയ ആഘോഷങ്ങളില്‍ അപകടങ്ങള്‍ നടക്കുന്നത് വളരെ വേദന തരുന്നു.



ആര്ക്കും ആരെയും നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒരു തരം അരക്ഷിതാവസ്ഥ ലോകം മുഴുവന്‍ പടരുന്നു. ആര്‍ ഇതിന് കാരണം



നാം നമ്മളെ മാറ്റതിടത്ത്തോളം ഇതിന് ഒരു അവസാനം .....



അറിയില്ല






പുതുവത്സരാസംസകള്‍
















എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നവവല്‍സരാസംസകള്‍.